Wednesday, March 22, 2017

"പുലയക്കുട്ടികള്‍ " ക്കു വീണ്ടും പള്ളിക്കൂടം " വിലക്ക് "




"പുലയക്കുട്ടികള്‍ " ക്കു  വീണ്ടും  പള്ളിക്കൂടം " വിലക്ക് "
------------------------------------------------------------------------------------








ജാതിഭേദ വാഴ്ചയ്‌ക്കെതിരെ നൂറ്റാണ്ടു മുന്‍പേ നിയമംകൊണ്ടും
കരബലംകൊണ്ടും   പൊരുതിയ  അയ്യന്‍‌കാളിയുടെ നാടാണു  തിരുവനന്തപുരം . സര്‍ക്കാര്‍ സ്കൂളില്‍  ദലിത് കുട്ടികളെയും പ്രവേശിപ്പിക്കണമെന്ന നിയമത്തെ വെല്ലുവിളിച്ച സവര്‍ണരുടെയും ഈഴവപ്രമാണികളുടെയും ധിക്കാരത്തെ അദ്ദേഹവും കൂട്ടരും ചെറുത്തുനിന്ന നഗരപ്രാന്ത പ്രദേശങ്ങളാണു  വെങ്ങാനൂരും ഊരൂട്ടമ്പലവും . തിരുവിതാംകൂറിലാകെ പൗരസ്വാതന്ത്ര്യത്തിന്‍റെ  ജയക്കൊടി പാറിച്ച പോരാട്ടങ്ങളായിരുന്നു  അവിടങ്ങളിലെ പള്ളിക്കൂടം സമരങ്ങള്‍ . കാലം മാറിയപ്പോള്‍ , അതേ തിരുവനന്തപുരത്ത്  അയ്യന്‍‌കാളിയുടെ കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ സമാന സ്വഭാവമുള്ള  വിലക്കുകള്‍ ഉയരുന്നു . ഇതോടൊപ്പമുള്ള  ഞെട്ടിക്കുന്ന അനുഭവ വിവരണം  മറ്റൊന്നുമല്ല തെളിയിക്കുന്നത് . പാവങ്ങളുടെ മോചനത്തിനായി ഉദിച്ചുയര്‍ന്ന ഒരു മഹാ ജനകീയ പ്രസ്ഥാനത്തിലെ ഒറ്റുകാരുടെ തുണയോടെയാണ്  ഇത്തവണ  വംശമേന്‍‌മ വാദികള്‍ കളംനിറഞ്ഞാടുന്നത് എന്ന വ്യത്യാസമേയുള്ളൂ . അയ്യന്‍‌കാളിപ്പോരാട്ടങ്ങളുടെ മാനം കാക്കാന്‍  നാട്  ഒറ്റക്കെട്ടായി കുതിച്ചെത്തേണ്ടതുണ്ട് . ഒരു വംശമേന്‍‌മക്കാരിയുടെയും അവളുടെ തന്തയുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കു  രാഷ്‌ട്രീയ രക്ഷയേകുന്നവരെ ജനപക്ഷക്കാരായി ഗണിച്ചുകൂടാ .

http://cheraayiraamadaas.blogspot.com/2017/03/blog-post_22.html


No comments:

Post a Comment